Friday 29 March 2013

ആമേന് സ്തുതി



അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) 

ഈ തിരുവചനത്തോടെയാണ് ആമേന്‍ സിനിമ തുടങ്ങുന്നത്. ന്യൂജനറേഷന്‍ സിനിമയെ പ്രണയിച്ചു തുടങ്ങിയ മലയാളിക്ക് മുന്നിലേക്ക് പുതുതലമുറക്കാരനായ ലിജോ ജോസ് പെല്ലിശ്ശേരി ആമേനുമായെത്തുമ്പോള്‍ ബിഗ്സ്രീകീനില്‍ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന അത്ഭുതക്കാഴ്ചകളും വിശ്വാസം സംബന്ധിച്ച ചില അടയാളങ്ങളുമാണ്. 

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം(ഉത്തമഗീതം)
 


മലയാളിക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്ന അനശ്വരപ്രണയകാവ്യം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ സോളമന്‍(മോഹന്‍ലാല്‍) സോഫിയോട്(ശാരി) തന്റെ പ്രണയം പറയുന്നത് ഉത്തമഗീതത്തിലെ ഈ വാക്യത്തിലൂടെയാണ്. ആമേനിലേക്കെത്തുമ്പോള്‍ അവിടെയും നിങ്ങള്‍ക്ക് കഥാനായകനായി ഒരു സോളമനുണ്ട്. ഇവിടെ സോളമനോട്(ഫഹദ് ഫാസില്‍) പ്രണയിനിയായ ശോശന്നയാണ്(സ്വാതി) തന്റെ പ്രണയം അറിയിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ കടമെടുക്കുന്നത്.

കമന്‍റ്: സോളമനാണ് നായകന്‍ എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം. മുന്തിരിത്തോപ്പും, കുഞ്ഞാടും, ആമെനും മാത്രമല്ല, കൂടുതല്‍ സോളമന്‍ സിനിമകള്‍ ഉണ്ടാവട്ടെ.
-കെ എ സോളമന്‍ 

No comments:

Post a Comment