Sunday 24 March 2013

വയലാര്‍ ജന്മവാര്‍ഷികം


ഇടയ്ക്ക

                                        കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നുപരയുന്നതെന്ന് കരുതപ്പെടുന്നു.ഒരേസമയം തന്ത്രി വാദ്യമായും തുകൽ വാദ്യമായും കുഴൽ വാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്ക പ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവ എന്നിവയിൽ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.പൊതുവാൾമാരോ മാരാൻമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്.അമ്പലങ്ങളുടെ ഗർഭഗൃഹപരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. 


               ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം 
കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ 
ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുൾമമരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും. ഇടക്കയിലെ നാല് ജീവക്കൊലുകൾ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവയിൽ കെട്ടിയിട്ടുള്ള കമ്പിളി കൊണ്ട് നിർമ്മിച്ച അറുപത്തിനാല് നൂലുന്ടകൾ അറുപത്തിനാല് കലകളെ പ്രതിനിധാനം ചെയ്യുന്നു. ഇടക്കയുടെ ഇരുമുഖങ്ങൾ ജീവാത്മവിനെയും പരമത്മാവിനെയും പ്രതിനിധാനം ചെയ്യുന്നു. വളയത്തിലുള്ള ആര് സുഷിരങ്ങൾ ആര് വേദങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.


                               ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിന്ഞും അഗ്രങ്ങളിൽ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്മുന്ട്‌. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത്‌ കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്. സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്.കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് . സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപൊതുവാൾ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.

By : Ramani Gangadharan













ഇടയ്ക്ക


എസ്.എല്‍.പുരം: 

വയലാര്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ 25ന് വയലാര്‍ രാമവര്‍മ്മയുടെ ജന്മവാര്‍ഷികം ആഘോഷിക്കും. തിങ്കളാഴ്ച വൈകിട്ട് എസ്.എല്‍.പുരം സര്‍വ്വോദയ ഗ്രന്ഥശാലഹാളില്‍ ചേരുന്ന സമ്മേളനം ജാക്‌സണ്‍ ആറാട്ടുകളം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ എ സോളമന്‍ അധ്യക്ഷത വഹിക്കും. കരപ്പുറം രാജശേഖരന്‍ വയലാര്‍ കവിതകള്‍ ആലപിക്കും 

No comments:

Post a Comment