Saturday 22 June 2013

ശ്രേഷ്ഠ മലയാളം, വിശിഷ്ട മലയാളം !-കെ എ സോളമന്‍

Photo: Pray for them...

ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ മലയാളം ശ്രേഷ്ഠമലയാളമായി. ശ്രേഷ്ഠം എന്ന വാക്ക് സംസ്കൃതമായതുകൊണ്ടു അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും,മലയാളികള്‍ വേറെ വാക്ക് കണ്ടുപിടിക്കണമെന്നും മലയാളികള്‍ അല്ലാത്ത സംസ്കൃത പണ്ഡിതര്‍. . വിശിഷ്ട മലയാളം, മാതൃക മലയാളം, പൌരാണിക മലയാളം എന്നൊക്കെ വിളിക്കാമെന്നിരിക്കെ എന്തിന് ശ്രേഷ്ഠ മലയാളത്തിന്റെ പുറകെ പോയെന്നാണ് മാരാരിക്കുളം മലയാളം മാത്രം സംസാരിക്കുന്ന രാമന്‍നായര്‍ക്ക് ചോദിക്കാനുള്ളത്.

കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നു പറയുന്ന 100 കോടിയാണ് ലക്ഷ്യമെങ്കില്‍ അതെന്തിന്നുണ്ട്? ഒന്നോരണ്ടോ ലോകശ്രേഷ്ഠ മലയാള സമ്മേളനം കഴി യുമ്പോള്‍ തന്നെ പണം തികയാതെ വരും. വെറുതെ ആക്രി പെറുക്കി നടന്നവനൊക്കെപതിനായിരം കോടിയുടെ കണക്ക് പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന് കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ല എന്നാണ് ഭരണ-പ്രതിപക്ഷത്തെ ചില സോളാര്‍ നേതാക്കളുടെ പ്രതികരണം.

അതിനിടെ പ്രതിമാസ സ്വൊര്യം കെടുത്തലായി കഥാ- കാവ്യ സംഗമം നടത്തുന്നഅരങ്ങ് സാഹിത്യവേദിയുടെ സെക്ക്രട്ടറി മൊയിദീന്‍കോയയുടെ സംശയംനുമ്മക്കും വല്ലതും  കിട്ടുമോ എന്നാണ്. റെജിസ്റ്റര്‍ ചെയ്ത സംഘടന ആയതുകൊണ്ട് സഹായം കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാന പ്പെടുത്തലില്‍ ആശ്വാസം കണ്ടിരിക്കുകയാണ് കോയ. പണം കിട്ടുന്ന മുറയ്ക്ക് പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടു തവണയാക്കാനുള്ള ഉദ്ദേശ്യവും കോയായ്ക്കുണ്ട്.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലിഷ് പദങ്ങള്‍ക്ക് തുല്യമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതു ഭാഷ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ഉദാഹരണമായി പാനല്‍ എന്ന വാക്കിന് മലയാളത്തില്‍ പലക, ചട്ടം, എന്നൊക്കെ പറയാമെങ്കിലും ആതാരും ഉപയോഗിച്ചു കാണുന്നില്ല. സോളാര്‍ പാനലിനു സൌരപ്പലക എന്നു വിളിക്കാമെന്നിരിക്കെ ചാനലുകളിലെ മുഴുവന്‍നേര വായ്പാട്ടുകാര്‍  24x7-ലും  സോളാര്‍പാനല്‍ എന്നുതന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. പത്രങ്ങളായ പത്രങ്ങളിളൊക്കെ സോളാര്‍പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൌരചട്ടം എന്നെഴുതിക്കാണുന്നില്ല. സോളാര്‍  എനേര്‍ജിയെ സൌരോര്‍ജം എന്നു ശ്രേഷ്ഠമലയാളത്തില്‍ വിളിക്കാമെങ്കില്‍ എന്തുകൊണ്ട് സോളാര്‍പാനലിനെ സൌരപ്പലക എന്നു വിളിച്ചുകൂടാ? അതുകൊണ്ടു എത്രയും വേഗം സോളാര്‍ പാനലിനെ സൌരപ്പലക എന്നു വിളിക്കണമെന്നതാണ് രാമന്‍നായരുടെ റിക്ക്വസ്റ്റ്. അതോടെ സോളര്‍പാനല്‍ ബിജു സൌരപ്പലക ബിജുവും,സരിത സൌരപ്പലകസരിതയും ആകും. സോളാര്‍ പാനലില്‍ കാല്‍ത്തട്ടിവീണെന്ന് പറയുന്ന ശാലുവിനും , ജോപ്പനും, കോപ്പനുമൊക്കെ പുതിയപേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്ലിയണ്‍വര്ഷം അതായത് 1000 കോടികൊല്ലം. അതായത് ഇപ്പോള്‍ സൂര്യന്‍ കൌമാര ദിശയില്‍, എന്നുവെച്ചാല്‍ പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന പ്രായം. അടുത്ത 30 ബില്ലിയണ്‍ വര്ഷം കൂടി സൂര്യന്‍ ഇതേ പ്രഭയോടെ പ്രകാശിക്കുമെന്നാണ് ഭൌതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്. ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരുവിധ അഴിമതിയും നടക്കില്ല .അഴിമതിയെല്ലാം ഭൂമിയിലാണ്, സൂര്യനില്ലെങ്കില്‍ ഭൂമിയില്ല എന്ന സത്യം മറന്നുകൊണ്ട്

ജാതിപറയും എന്നു വാശിയുള്ള സമുദായനേതാവ് ഈയിടെ വലിയൊരു ശരി പറഞ്ഞു. ബിജുവിനും, സരിതയ്ക്കും ശാലുവിനും പുറകെയാണ്നേതാക്കള്‍. സരിതയ്ക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശനങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ചു ജനം വലയുന്നു,ചികില്‍സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകേറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണ പ്രതിപ്ക്ഷങ്ങള്‍ കാണുന്നില്ല. ഏവരും  സരിതയ്ക്കൊപ്പം സൌരപ്പലകയില്‍ ചവുട്ടി നില്‍പ്പാണ്-അടുത്ത പൊറാട്ടിന് കാതോര്‍ത്തുകൊണ്ട്.


-കെ എ സോളമന്‍ 

No comments:

Post a Comment