Sunday 18 December 2011

അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചറെത്തി


തൃശൂര്‍: തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചറെത്തി. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു. താന്‍ തെറ്റുകാരിയാണെന്ന രീതിയില്‍ പ്രചാരണം ഉണ്ടായതുകൊണ്ട് മാത്രമാണ് ചില കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് വിലാസിനി ടീച്ചര്‍ പറഞ്ഞു.
അഴീക്കോടിനെ വേദനിപ്പിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും കൂടെ വന്നാല്‍ പൊന്നു പോലെ നോക്കിക്കൊള്ളാമെന്നു ടീച്ചര്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാനായതു ഭാഗ്യമെന്ന് അഴിക്കോട് പ്രതികരിച്ചു. പനീര്‍പ്പൂക്കളുമായാണു ടീച്ചര്‍ ആശുപത്രിയിലെത്തിയത്. നാല്‍പ്പത്തിയാറു വര്‍ഷത്തിനു ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്.
Comment: കുറച്ചു വിദ്വേഷം ബാക്കി വെച്ചിട്ടു മരിക്കുന്നതാണ് ഭേദമെന്നു ഈ കൂട്ടക്കണ്ണാക്കു കാണുമ്പോള്‍ തോന്നിപ്പോകുന്നു.  അദ്ദേഹം ഇനി തിരികെ വരേണ്ടെന്നാണോ ?
-കെ എ സോളമന്‍

4 comments:

  1. ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം, ഇണചെരാതിരിക്കാം. എന്നാലല്ലേ രമണന്‍ ചേട്ടനെ സ്മരിക്കാനാകു. .

    ReplyDelete
  2. സെക്സാണോ ഷേണായിമാഷിന്റെ പ്രബന്ധവിഷയം? ഇന്നലെ സുപ്രനോടൊത്തു കണ്ടില്ല? അമല ആശുപത്രിയില്‍ പോയിരുന്നോ? ആശുപത്രിയുടെ മിറ്റത്തു ചാനലുകാര്‍ ടെന്റ് കെട്ടിയിരിക്കുന്നതിനാല്‍ എല്ലാ സാംസ്കാരിക സന്ധിവേദനക്കാരും അവിടെ മുട്ടിട്ടു നിരങ്ങുകയാണ്.
    -കെ എ സോളമന്‍

    ReplyDelete
  3. വി .കെ. ശേഹ്നായിക്ക് രണ്ടാം വായനയില്‍ വെളിപാടുണ്ടായത് :- വിഴുപ്പലക്കാന്‍ പുതിയ വിശേഷമായി. പൊന്നിന് വില കുടിയത് കൊണ്ടല്ലേ സുഷിക്കാമെന്നു പറയുന്നത്. പനിനീര്‍പുക്കള്‍ ൪൬ വര്ഷം ഫ്രിട്ജിലാണോ സുക്ഷിച്ചത് ? ഏത് കംപനിയുടെതാ . ഒരു കാര്യം ചെയ്യ്‌ . അമൃതാ ചാനലുകാരുടെ " കഥ അല്ലിത് ജീവിതം " എന്ന പരിപാടിക്ക് എഴുതുക.. അവര്‍ പ്രശ്ന പരിഹാരം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കും. കാണികള്‍ക്ക് ഒരു വിനോദവുമായി.. .

    ReplyDelete
  4. പേര് മാറ്റിയോ? ഷേണായിക്കുപകരം വി .കെ. ശേഹ്നായി എന്നെഴുതിയിരിക്കുന്നു !ഏതായാലും കൊള്ളാം
    -K A Solaman

    ReplyDelete